രാജ്യത്തെ 16-ാം സെൻസസ് അടുത്തവർഷം നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സെൻസസിലെ വിവരങ്ങൾ 2026ൽ ലഭ്യമാകുമെന്നാണു പ്രതീക്ഷ. അതനുസരിച്ച്, 2029ലെ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്, 2028ൽ മണ്ഡല പുനർനിർണയം നടത്താം. 2021ൽ നടക്കേണ്ടിയിരുന്നതാണ് ഈ സെൻസസ്. ഇനി 2035, 2045 എന്നിങ്ങനെയാകും സെൻസസ് നടക്കുക. 2025ലെ സെൻസസിൽ മൂന്നു പ്രധാന വെല്ലുവിളികളാണുള്ളത്. 2025ലെ സെൻസസ് ഫലങ്ങൾ 2028ൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിലേക്കു നയിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിലോ ബിഹാറിലോ ഒരു പാർലമെന്റംഗം ഏകദേശം 30 അല്ലെങ്കിൽ 35 ലക്ഷം പേരെ പ്രതിനിധീകരിക്കുന്നെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് 20 ലക്ഷത്തിൽ താഴെയാണെന്നും വാദമുണ്ട്. ഇന്ത്യ പോലെ സങ്കീർണമായ രാജ്യത്ത്, ഈ വാദം മാത്രം മാനദണ്ഡമായി എടുക്കാനാകില്ല. ഭൂമിശാസ്ത്രപരവും സാമൂഹികവുമായ വിശാല പശ്ചാത്തലത്തിൽ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. മണ്ഡലങ്ങളുടെ എണ്ണം തീരുമാനിക്കുന്നതിനുള്ള മാനദണ്ഡം ജനസംഖ്യ മാത്രമായാൽ ലോക്സഭയുടെ ഘടനയിൽ ഗണ്യമായ മാറ്റം വരും. ഇതു മനസ്സിലാക്കിയ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ ദക്ഷിണേന്ത്യക്കാർ കൂടുതൽ കുട്ടികളെ ജനിപ്പിക്കണമെന്നു

പ്രിയ സുഹൃത്തേ,
മനോരമ ഓണ്‍ലൈൻ പ്രീമിയം വാർത്തകൾ ശ്രദ്ധിച്ചിരിക്കുമല്ലോ. വൈവിധ്യമുള്ള വാർത്തകളും സമഗ്രമായ വിശകലനവും ഉൾപ്പടെ ആഴത്തിലുള്ള വായന നിങ്ങള്‍ക്കായി ഒരുക്കുകയാണ് ഞങ്ങൾ. വരിക്കാർക്ക് പരിമിതമായ പരസ്യങ്ങളോടു കൂടിയ വായനയാണ് ലഭ്യമാകുന്നത്. ആസ്വാദ്യകരവും അനായാസവുമായ വായന അനുഭവം പ്രീമിയം വരിക്കാർക്ക് ലഭിക്കുന്നു.

ഇന്നു തന്നെ വരിക്കാരായി, ഈ ശ്രമത്തിനു പിന്തുണ നൽകുമല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com